ഡ്യൂപ്പ് ആർട്ടിസ്റ്റുകളിൽ പലർക്കും പരിക്കേറ്റു, അപകടം നിറഞ്ഞ രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്
കമൽഹാസൻ ഇന്ത്യൻ 2വിന്റെ പ്രചരപരിപാടിയിൽ (ഇടത്ത്), ത്യാഗരാജൻ (വലത്ത്)
നാലു വർഷം മുൻപ്, ബൈപ്പാസ് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ത്യാഗരാജന് സംവിധായകൻ ശങ്കറിന്റെ ഫോൺ വരുന്നത്. ഇന്ത്യൻ 2 നു വേണ്ടി ഫൈറ്റ് കമ്പോസ് ചെയ്യണം.ശങ്കറിനെപ്പോലെ ഇന്ത്യയിലെ വലിയൊരു ഡയറക്ടർ അദ്ദേഹത്തിന്റെ സിനിമയിൽ ഫൈറ്റ് മാസ്റ്ററായി ജോലി ചെയ്യാൻ ത്യാഗരാജനെ വിളിച്ചുപറയേണ്ട കാര്യമില്ല. സാധാരണ നിലയിൽ അസിസ്റ്റന്റുമാരാരെങ്കിലുമായിരിക്കും ഇത്തരം കാര്യങ്ങൾ അറിയിക്കുക. പക്ഷേ, വലിയ ഒരു ഡയറക്ടറാണ് താനെന്ന ഭാവം ഒട്ടുമില്ലാതെ, സീനിയറായ എല്ലാവരോടും ശങ്കർ കാണിച്ചിരുന്ന സ്നേഹമാണ് ത്യാഗരാജനെയും തേടിയെത്തിയത്.
മുൻപ് ശങ്കറിന്റെ ഒരു ചിത്രത്തിനുവേണ്ടി ഫൈറ്റ് ഒരുക്കിയിട്ടുണ്ടെങ്കിലും മറ്റു സിനിമകളുടെ തിരക്ക് കാരണം പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ വർക്ക് ചെയ്യാൻ ത്യാഗരാജന് കഴിഞ്ഞില്ല. തന്റെ അപ്പോഴത്തെ അവസ്ഥ ശങ്കറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടിയും ത്യാഗരാജനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
"മാസ്റ്റർ നന്നായി റെസ്റ്റെടുക്കൂ.. അതിനുശേഷം മതി."
ഇന്ത്യൻ 2 നു വേണ്ടിയുള്ള ഫൈറ്റ് ത്യാഗരാജൻ തന്നെ ഒരുക്കണമെന്ന് ശങ്കറിന് നിർബന്ധമുള്ള പോലെ തോന്നി. യഥാർഥത്തിൽ ഇന്ത്യൻ 2ന്റെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ മാത്രമല്ല. ഇന്ത്യയിലും പുറത്തുമുള്ള മറ്റു നാലുപേർ കൂടിയുണ്ട്. ഇക്കാര്യം ശങ്കർ തുറന്നുപറയുകയും ചെയ്തിരുന്നു. എങ്കിലും ഒരു ട്രെയിൻ ഫൈറ്റ് ഉൾപ്പെടെ കുറെ ആക്ഷൻ സീനുകൾ ത്യാഗരാജൻ തന്നെ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും വ്യക്തമായി.
അറുപത് വർഷത്തിലേറെ നീണ്ട സിനിമാജീവിതത്തിൽ അപകടം പിടിച്ച ഒരുപാട് അനുഭവങ്ങളിലൂടെ ത്യാഗരാജൻ കടന്നുപോയിട്ടുണ്ട്. പല ഘട്ടങ്ങളിലും........
© Mathrubhumi
