menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'എന്റെ മുഖം പോയി': രജനിയുടെ ഡ്യൂപ്പ് അലറിക്കരഞ്ഞു; സെറ്റിനെ പൂർണമായും തീ വിഴുങ്ങി

7 1
01.05.2025

സൂപ്പർ സുബ്ബരായനും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

നുഷ്യരുടെയും മൃഗങ്ങളുടെയും പച്ചമാംസം ഒന്നിച്ച് വെന്തുരുകിയതിന്റെ ഗന്ധമായിരുന്നു ഹേം നാഗ് പ്രൊഡഡക്ഷന്‍സിന്റെ കാളിക്ക്. രജനീകാന്തിനെ നായകനാക്കി തമിഴിലും തെലുങ്കിലും കാളി ചെയ്യുമ്പോള്‍ സംവിധായകന്‍ ഐ.വി. ശശിയുടെയെന്നപോലെ ത്യാഗരാജന്റെയും പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ കാളിയിലെ ആക്ഷന്‍ സ്വീക്വന്‍സുകളെക്കുറിച്ച് ശശിയും ത്യാഗരാജനും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രന്റെതായിരുന്നു തിരക്കഥ. പാംഗ്രൂവ് ഹോട്ടലില്‍ വെച്ച് ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഐ.വി. ശശി ഒരു കാര്യം മാത്രമേ ത്യാഗരാജനോട് ആവര്‍ത്തിച്ചു പറഞ്ഞുള്ളൂ:
'ക്ലൈമാക്സ് അങ്ങേയറ്റം പുതുമ നിറഞ്ഞതാവണം.'

അക്കാലത്ത് ഹോളിവുഡിലും ബോളിവുഡിലുമായി ആക്ഷന്‍ സിനിമകളുടെ ആവിഷ്‌കാരത്തില്‍ വന്ന വലിയ മാറ്റങ്ങള്‍ തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമൊക്കെ പുറത്തിറങ്ങിയ ആക്ഷന്‍ചിത്രങ്ങളിലും ദൃശ്യമായിരുന്നു. പക്ഷേ, കാളിക്ക് വേണ്ടിയൊരുക്കിയ ക്ലൈമാക്സ് രംഗം ത്യാഗരാജന്‍ വിവരിച്ചപ്പോള്‍ ഐ.വി. ശശി അദ്ഭുതപ്പെട്ടു. ഒരു ഭാഷാചിത്രത്തിലും അതുവരെ അങ്ങനെയൊരു ദൃശ്യം ശശി കണ്ടിട്ടില്ല. ചിത്രകാരന്‍ കൂടിയായ ശശി ആ സ്വീക്വന്‍സുകള്‍ അപ്പോള്‍ത്തന്നെ പാംഗ്രൂവിലിരുന്ന് വരച്ചു. ചിത്രത്തിലെ ഉപനായകവേഷം തമിഴില്‍ വിജയകുമാറും തെലുങ്കില്‍ ചിരഞ്ജീവിയുമാണ് ചെയ്തത്. രാജാറാം എന്ന വില്ലനെ ഇരുഭാഷകളിലും സത്യനാരായണയാണ് അവതരിപ്പിച്ചത്.

സ്റ്റണ്ട് മാസ്റ്റര്‍ ഡ്യൂപ്പ് ഇടാന്‍ പാടില്ലെന്ന യൂണിയന്‍ നിയമം കര്‍ശനമായശേഷം താരങ്ങള്‍ക്കുവേണ്ടി ഡ്യൂപ്പിടുന്നതില്‍നിന്ന് ത്യാഗരാജന്‍ പിന്മാറിയ കാലമായിരുന്നു അത്. സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ഡ്യൂപ്പിട്ടാല്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലി ഇല്ലാതാകും എന്ന സത്യം പല മാസ്റ്റര്‍മാരും മനസ്സിലാക്കാന്‍ പോലും തയ്യാറാവാത്ത കാലം. ത്യാഗരാജന്‍ ഡ്യൂപ്പിട്ടാലേ പ്രേംനസീറിനെ പോലെയുള്ളവര്‍ക്ക് തൃപ്തിയാകൂ എന്ന അവസ്ഥയുള്ളതുകൊണ്ട് ഡ്യൂപ്പായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ത്യാഗരാജനു കഴിയുമായിരുന്നില്ല. ഡ്യൂപ്പിനുള്ള പ്രതിഫലം സ്വന്തംകൈയില്‍നിന്ന് കൊടുക്കുകയാണ് ത്യാഗരാജന്‍ ചെയ്തത്. കാളിയുടെ ചിത്രീകരണകാലമായപ്പോഴേക്കും നടന്മാര്‍ക്ക് ഡ്യൂപ്പിടുന്നതില്‍ നിന്ന് ത്യാഗരാജന്‍ പിന്‍മാറിക്കഴിഞ്ഞിരുന്നു.

താംബരത്തിനടുത്തുള്ള സിങ്കപെരുമാള്‍ കോവിലില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെ വലിയൊരു കൃഷിഭൂമിയായിരുന്നു കാളിയുടെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. ലൊക്കേഷന്‍ കാണാന്‍ ശശിയോടൊപ്പം ത്യാഗരാജനും പോയി. മുന്നൂറ് ഏക്കറിലധികം വരുന്ന കൃഷിയിടത്തിന്റെ ഒരു ഭാഗം മുഴുവനായും നീളമുള്ള പുല്ലുകള്‍ വളര്‍ന്ന് കാടുപിടിച്ചപോലെയായി മാറിക്കഴിഞ്ഞിരുന്നു. കുറേക്കാലമായി അവിടം പാമ്പുകളുടെ വിഹാരകേന്ദ്രമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പക്ഷേ, ശശിക്ക് സ്ഥലം നന്നായി ഇഷ്ടപ്പെട്ടു.
'മാസ്റ്റര്‍ നമുക്ക് ഇവിടെത്തന്നെ ഷൂട്ട് ചെയ്യാം.'
ശശിയുടെ അഭിപ്രായത്തോട് ത്യാഗരാജനും യോജിച്ചു.
പിറ്റേന്നു........

© Mathrubhumi