കേരളത്തെ പിന്നില്‍നിന്ന്‌ കുത്തുന്നു

ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ്‌ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്‌ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്ര നിലപാട്‌ മുമ്പെല്ലാം ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ സംസ്‌ഥാനത്തിന്‌ വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം.
ഓരോ വര്‍ഷവും നമുക്ക്‌ ആകെയയെടുക്കാവുന്ന വായ്‌പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും, ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക ഏപ്രിലില്‍ത്തന്നെ അറിയിക്കുന്നതുമാണ്‌ രീതി. അവസാനത്തെ മൂന്നുമാസത്തേക്കുള്ള തുകയ്‌ക്ക്‌ പിന്നീട്‌ അറിയിപ്പുവരും. ഇതനുസരിച്ച്‌ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക്‌ 12,000 കോടി രൂപയാണ്‌ ലഭിക്കേണ്ടിരുന്നത്‌. തനത്‌ വരുമാനങ്ങള്‍ക്കുപുറമെ ഈ വായ്‌പയുംകൂടി എടുത്താണ്‌ അവസാനമാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്‌. ഇതിലാണ്‌ 5,900 കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തിയിരിക്കുന്നത്‌. കിഫ്‌ബിക്കും പെന്‍ഷന്‍ കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്‌പകളുടെ പേരിലാണ്‌ കടാനുമതിയില്‍ വെട്ടിക്കുറവ്‌ വരുത്തിയിട്ടുള്ളതെന്നാണ്‌ ഡിസംബര്‍ 17 ന്‌ ലഭിച്ച കത്തില്‍ പറയുന്നത്‌. ഇത്‌ ശമ്പളവും പെന്‍ഷനും, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറിനല്‍കല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന്‌ വ്യക്‌തമാണ്‌.
ഈവര്‍ഷംമാത്രം സംസ്‌ഥാന സര്‍ക്കാരിന്‌ അനുവദനീയമായ കടത്തില്‍നിന്ന്‌ 17,000 കോടി രൂപയാണ്‌ കുറയുന്നത്‌. സംസ്‌ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന്‌ ശതമാനമാണ്‌ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്‌. ധന ഉത്തരവാദിത്ത നിയമവും, ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയും പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്‌പാപരിധിയ്‌ക്കുള്ളില്‍നിന്ന്‌ ആര്‍.ബി.ഐയുടെ അനുമതിയോടായാണ്‌ കടമെടുക്കുന്നത്‌.
സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ........

© Mangalam