menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

രണ്ട് ഹൃദയങ്ങളുള്ള ഒരാളുടെ ഉപമ

50 1
05.01.2026

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അണികൾക്ക് ‘ഇരട്ടച്ചങ്കൻ’ ആണ്; രണ്ട് ഹൃദയങ്ങളുള്ളവൻ. അങ്ങനെയാണ് അനുയായി വാഴ്ത്ത്. വളരെച്ചുരുക്കം സാഹചര്യങ്ങളിൽ മനുഷ്യർക്ക് രണ്ട് ഹൃദയങ്ങളാവാമെന്ന് ഹൃദയചികിത്സാവിദഗ്ധർ പറയുന്നുണ്ട്. ഹൃദയം കേടായി എടുത്തുമാറ്റുന്നത് പ്രയാസകരമായാൽ കേടുള്ളത് നിലനിർത്തി പുതിയതൊന്നു വെച്ചുപിടിപ്പിക്കും. രണ്ടും ഒരേസമയം പ്രവർത്തിപ്പിക്കാമെന്നു വിദഗ്ധർ. അതാണ് ഇരട്ടച്ചങ്ക് വരാനുള്ള ഏകമാർഗം. 2017ൽ ഇറ്റലിയിൽ 71കാരൻ ഇങ്ങനെ ഇരട്ടച്ചങ്കുകൊണ്ട് ഹൃദയാഘാതത്തെ മറികടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹെറ്ററോട്ടോപിക് ഹാർട്ട് ട്രാൻസ് പ്ലാൻറ് (എച്ച്.എച്ച്.ടി) എന്ന ഈ ശസ്ത്രക്രിയ ഇന്ത്യയിൽ ചെയ്തിട്ടുള്ളത് കോയമ്പത്തൂരിൽ ഒരു 45കാരനിലാണ്. രണ്ടാം ചങ്ക് വെച്ചുപിടിപ്പിച്ചാൽ 25 കൊല്ലംവരെ കുഴപ്പമില്ലാതെ ജീവിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷേ, ഹൃദയമിടിപ്പിന് രണ്ട് താളമായിരിക്കും.

എന്നാൽ, നമ്മുടെ കേസിൽ സംഗതി സാങ്കൽപികമാണല്ലോ. ആരാധകരുടെ സങ്കൽപം. അങ്ങനെയുള്ളവരുടെ കാര്യം കഷ്ടമാണെന്ന് കവികൾ പറയുന്നു (സാങ്കൽപിക കാര്യങ്ങൾ വിശദീകരിക്കാൻ മിടുക്ക് അവർക്കാണല്ലോ). ‘മെൻ അറ്റ് വർക്ക്’ എന്ന പ്രശസ്തമായ ആസ്ട്രേലിയൻ പോപ്പ് ഗായകസംഘം 1985ൽ പുറത്തിറക്കിയ ‘റ്റൂ ഹാർട്ട്സ്’ എന്ന ആൽബത്തിൽ ഇങ്ങനെയൊരു ഗാനമുണ്ട്:

‘‘മാൻ വിത്ത് റ്റൂ ഹാർട്ട്സ്’’
‘‘രണ്ടു ഹൃദയങ്ങളുള്ള ഒരുത്തനെപ്പോലെ
അവർ രണ്ടുപേരും രണ്ടു ലോകങ്ങളാണ്
എങ്കിലും നിങ്ങൾക്കറിയാമല്ലോ,
അവരവരുടെ കാര്യം നോക്കുന്നുണ്ട്
രണ്ട് ഭാര്യമാരുള്ള ഒരുത്തനെപ്പോലെ
അവന്റെ ജീവിതംതന്നെയപ്പോൾ
ഒരു ഒഴികഴിവാകുന്നു.
അതെന്തുകൊണ്ടാണെന്ന് ആരുമവനോട്
ചോദിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ...’’ -എന്നാണാ ഗാനം തുടങ്ങുന്നത്. രചിച്ചതും സംഗീതസംവിധാനം നിർവഹിച്ചതും നിർമിച്ചതും കോളിൻ ഹായ് ആണ്. അപ്പോൾ, അങ്ങനെയൊരു സങ്കൽപം ആദ്യമല്ല. സങ്കൽപത്തിൽപോലും ആരാധകർ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല പിണറായി വിജയന്റെ ഇരട്ടച്ചങ്കുകൊണ്ട്. ഇരട്ടിശക്തിയിൽ ആഞ്ഞടിക്കുന്ന വിപ്ലവക്കരുത്തിന്‍റെ കടഞ്ഞെടുത്ത രൂപമായിരിക്കാം പേര് ചാർത്തിയവർ മനസ്സിൽ കണ്ടത്. എന്നാൽ, ആ........

© Madhyamam