കഴിയപ്പൂപ്പന്റെ ചെമ്മീന്‍ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രശില്പം പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ കാര്യവും ചെമ്മീനിന്റെ കഥയും ഒക്കെ വീട്ടിലെ മുതിര്‍ന്നവരുടെ ഇഷ്ടവിഷയങ്ങളാണ്. ക്യാപ്റ്റനപ്പൂപ്പന്റെ വീട്ടില്‍ വരുമ്പോള്‍ എന്നെ മടിയില്‍ ഇരുത്തി കൊഞ്ചിക്കാറുള്ള പ്രിയപ്പെട്ട തകഴിയപ്പൂപ്പന്‍ വലിയ കഥയെഴുത്തുകാരനാണെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു. ഞങ്ങളുടെ പ്രിയപ്പെട്ട കളിക്കൂട്ട് (എന്റെ കൊച്ചനുജനാണിന്നും അവന്‍- രാജ്.നായര്‍) രാജുമോന്‍ തകഴിയപ്പൂപ്പന്റെ കൊച്ചുമകനാണ്. (ക്യാപ്റ്റനപ്പൂപ്പന്റെ മൂത്തമകന്‍ ഗോപിച്ചേട്ടന്റെ ഭാര്യ ജാനമ്മച്ചേച്ചി തകഴിയുടെ മൂത്ത മകളാണ്) ജാനമ്മച്ചേച്ചിയുടെ കഴുത്തില്‍ കിടന്ന ഒരു പിണ്ടിമാല (അന്നത്തെ ഫാഷനാണത്രേ) ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ദിവസം ലീലാഡി പറഞ്ഞു, ദേ ഈ മാല രാമു കാര്യാട്ട് കല്യാണത്തിന് ചേച്ചിക്ക് സമ്മാനം കൊടുത്തതാണ്. ചെമ്മീനും രാമു കാര്യാട്ടും ഷീലയും സത്യനും കൊട്ടാരക്കരയുമൊക്കെ കേട്ടുകേട്ട് ഏതോ അടുത്തുള്ളവരെപ്പോലെയാണ് ഞങ്ങള്‍ കുട്ടികള്‍ക്കും തോന്നിയിരുന്നത്. ചെമ്മീനിന്റെ കഥയെന്താണെന്ന് ഒരു ദിവസം മുതിര്‍ന്നവര്‍ അതിനെപ്പറ്റി ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ലീലാഡിയോടു ചോദിച്ചു. ലീലാഡി പറഞ്ഞു, 'മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്തു കുട്ടികള്‍ ഒന്നും കേള്‍ക്കുകയോ തിരിച്ചു ചോദിക്കുകയോ ചെയ്യരുത്. അതു നല്ല കുട്ടികളുടെ ലക്ഷണമല്ല'. എനിക്ക് നിരാശ തോന്നി എങ്കിലും വിചാരിച്ചു, നല്ല കുട്ടിയാകണമല്ലോ ഇനി ചോദിക്കേണ്ട.

To advertise here, Contact Us

QOSHE - 'അപ്പോ സത്യൻ ഇനി നമ്മുടെ ആശുപത്രിയില്‍ വരില്ലേ?' ചെമ്മീന്റെ കഥ കേട്ടപ്പോൾ ഞാൻ ചോദിച്ചുപോയി - സന്ധ്യാരാഗം
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'അപ്പോ സത്യൻ ഇനി നമ്മുടെ ആശുപത്രിയില്‍ വരില്ലേ?' ചെമ്മീന്റെ കഥ കേട്ടപ്പോൾ ഞാൻ ചോദിച്ചുപോയി

9 8
22.12.2023

കഴിയപ്പൂപ്പന്റെ ചെമ്മീന്‍ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രശില്പം പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ കാര്യവും ചെമ്മീനിന്റെ കഥയും ഒക്കെ വീട്ടിലെ മുതിര്‍ന്നവരുടെ ഇഷ്ടവിഷയങ്ങളാണ്. ക്യാപ്റ്റനപ്പൂപ്പന്റെ വീട്ടില്‍ വരുമ്പോള്‍ എന്നെ മടിയില്‍ ഇരുത്തി കൊഞ്ചിക്കാറുള്ള പ്രിയപ്പെട്ട തകഴിയപ്പൂപ്പന്‍ വലിയ........

© Mathrubhumi


Get it on Google Play